Saturday, May 10, 2008

ബാക്ക്‌ റ്റു ബേസിക്സ്‌...

സമയം തെറ്റി പെയ്യുന്ന മഴയാണ്‌.കൂടെ ഇടിയും മിന്നലുമൊക്കെയായപ്പോള്‍ ഞങ്ങളുടെ വിദ്യാലയത്തിണ്റ്റെ ക്ളാസ്‌ മുറികള്‍ തണുത്തുറക്കമായി.നിര്‍ഭാഗ്യവശാല്‍ 8 ബി ഉറങ്ങിയിരുന്നില്ല.

അവിടെ തകര്‍പ്പന്‍ കെമിസ്ട്രി ക്ളാസ്‌ നടക്കുകയാണ്‌.

"നിനക്കൊന്നും ഇംഗ്ളീഷില്‍ പറഞ്ഞാല്‍ മനസിലാകത്തില്ലങ്കില്‍ ഞാന്‍ മലയാളത്തില്‍ പറയാമെടാ...."
എമിലി റ്റീച്ചറുടെ ആക്രോശത്തിണ്റ്റെ ഉരുള്‍ പൊട്ടല്‍ ആരംഭിച്ചിട്ട്‌ സമയം കുറച്ചൊന്നുമല്ലാ ആയിട്ടുള്ളത്‌.
പതിനൊന്നെകാലിന്‌ തുടങ്ങുന്ന നാലാം പീരിയഡിണ്റ്റെ ആദ്യ 10 മിനിറ്റ്‌ ചോദ്യോത്തര പംക്തിയാണ്‌.റ്റീച്ചര്‍ ചോദ്യം ചോദിക്കും,ഞങ്ങള്‍ ഉത്തരത്തില്‍ നോക്കിയിരിക്കും.ഇതൊരു സ്ഥിരം കലാപരിപാടിയാണ്‌.

നൈട്രജന്‍ ആദ്യമായി നിര്‍മിച്ചത്‌ ആര്‌ എന്ന ചോദ്യത്തിന്‌ "ഡോ: എം. എസ്‌.സ്വാമിനാഥന്‍ " എന്ന മഹത്തായ ഉത്തരം നല്‍കിയ ക്രെഡിറ്റില്‍ ശ്രീമാന്‍ അരുണ്‍ കുമാര്‍ ക്ളാസില്‍ നിന്നും പുറത്താക്കപ്പെടുകയും,മഴയുടെ സൌന്ദര്യം നുകര്‍ന്ന്‌ അറ്റെന്‍ഷനായി നില്‍ക്കുകയും ചെയ്യുന്നു.

ഇടിയും മഴയും കാരണം ചോദ്യോത്തര പംക്തി മുപ്പത്തിമൂന്നാം മിനിറ്റിലേക്ക്‌ കടന്നിരിക്കുന്നു. പുതിയ ഒരു സംഭവവുമുണ്ട്‌,

എമിലി റ്റീച്ചര്‍ ബോര്‍ഡില്‍ കുറെ അക്ഷരങ്ങള്‍ പെറുക്കിയിട്ടു:

NaOH + HCl -> _______ + _______.

ഉത്തരം പറയാന്‍ (എഴുതാന്‍) വിധിക്കപ്പെട്ടത്‌ കെമിസ്ട്രിക്ക്‌ 17 മാര്‍ക്ക്‌ വാങ്ങുന്ന മാത്യു പീ. തോമസ്‌.

തണ്റ്റെ കെമിക്കല്‍ നൊളജിണ്റ്റെ പൂഴിക്കടകന്‍ എടുത്തിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല പാവത്തിന്‍്‌!

"എന്നതാടാ NaOH,അതെങ്കിലും പറ നീ........." ചൂരല്‍ ഉയര്‍ത്തി കൊണ്ട്‌ എമിലി റ്റീച്ചര്‍ ഗിയര്‍ മാറി.

“Na.....Na....NaOH.....”മാത്യുവിണ്റ്റെ ഉത്തരം ഗദ്ഗദിച്ചു.

മാത്യുവിണ്റ്റെ സിസ്റ്റൊളും ഡയസ്റ്റൊളും ആക്സിലറെറ്റ്‌ ചെയ്തു,പെമ്പിള്ളേര്‍ ചെവിയും കണ്ണും പൊത്തി ഡെസ്കില്‍ തല ചെരിച്ചിരുപ്പാണ്‌

"ഠേ....." എമിലി റ്റീച്ചര്‍ മാത്യുവിനിട്ട്‌ പൊട്ടിച്ചു.

ഉത്തരം 100 തവണ എമ്പൊസിഷന്‍ എഴുതാനും പേരണ്റ്റിണ്റ്റെ എന്‍ഡോഴ്സ്മെണ്റ്റോടെ നാളെ കൊണ്ടുവരാനും എന്നിട്ട്‌ ക്ളാസില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞത്‌ കേട്ട്‌ മാത്യു ക്ളാസിന്‌ വെളിയില്‍ ഇ റങ്ങിയപ്പോളാണ്‌ നോണ്‍ റ്റീച്ചിംഗ്‌ വിഭാഗത്തില്‍ പെട്ട അമ്മിണി നോട്ടീസുമായി ക്ളാസില്‍ കയറിയത്‌.

ചൂരല്‍ താഴെ വച്ച്‌ ,സ്വര്‍ണ ഫ്രെയിമുള്ള കണ്ണാടി ഊരി കൊണ്ട്‌ എമിലി റ്റീച്ചര്‍ വായിച്ചു:

"അധ്യയനവര്‍ഷത്തെ യുവജനൊത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന മലയാളം കഥാരചന,കവിതാരചന,ഉപന്യാസരചന എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എബ്രഹാം കുര്യന്‍ സാറിണ്റ്റെ പക്കല്‍ പേരു കൊടുക്കേണ്ടതും,വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ 1.30 നു 9 സി ക്ളാസ്‌ റൂമില്‍ ഹാജരാകേണ്ടതുമാണ്‌”.

ആദ്യ ബെഞ്ചിലെ അടിച്ചിപ്പുഴക്കാരന്‍ ജസ്റ്റിന്‍ ജോസഫിണ്റ്റെ റോട്ടോമാക്‌ പേന വാങ്ങി നോട്ടീസില്‍ എമിലി റ്റീച്ചര്‍ ഒപ്പ്‌ വച്ചപ്പൊഴേക്കും ഉച്ചയൂണിന്‌ ബെല്ലടിച്ചിരുന്നു.

"എടാ നമുക്കും പോണം,കഥരചനയ്ക്ക്‌..." 'കാക്ക' എന്ന റസല്‍ സുലൈമാന്‍ ചോറുപാത്രം തുറന്നു കൊണ്ട്‌ പറഞ്ഞു.

"കഥാരചന,പരിപാടി കൊള്ളാം....ജോഗ്രഫി ക്ളാസില്‍ നിന്ന്‌ രക്ഷപെടാം" ജസ്റ്റിന്‍ ജോസഫ്‌ സെക്കണ്റ്റ്‌ ചെയ്തു.

"അല്ലേലും ഭൂമിശാസ്ത്രമെന്നൊക്കെ പറയുന്നത്‌ ഒരു ബോറന്‍ ഏര്‍പ്പാടാ. മുണ്ടക്കയം പോലും കണ്ടിട്ടില്ലാത മിനി റ്റീച്ചര്‍ മിസിപിപ്പി നദിയുടെ കൈത്തോടും കിളിമഞ്ഞാരൊ മരുഭൂമിയിലെ കള്ളിമുല്‍ചെടിയെന്നൊക്കെ പറയുമ്പൊഴേ എനിക്കുറക്കം വരും"

"കിളിമഞ്ഞരോ മരുഭൂമിയോ?" ഞാന്‍ പാവയ്ക്കാ മെഴുക്കുപുരട്ടി ചോറുപാത്രത്തില്‍ നിന്നും ഖനനം ചെയ്യുന്നതിനിടയില്‍ ചോദിച്ചു.

"നീ ഒന്നും ചോദിക്കണ്ടാ....കഥരചനയ്ക്ക്‌ വരുന്നൊ ഇല്ലിയോ? " റസല്‍ കാക്ക ചൂടായി.

"ജോഗ്രഫിയല്ലേ,ലേബര്‍ ഇന്‍ഡ്യ നോക്കി പഠിക്കാം........ഞാനും വരുന്നു" ഞാന്‍ നയപ്രഖ്യാപനം നടത്തി.

എസ്‌.സി.മിഡില്‍ സ്കൂളില്‍ "സ്കൂള്‍ റ്റൈംസ്‌" എന്ന ഒരു ദ്വൈവാരപത്രം ഞാനും റസലും ഇ റക്കിയിയിരുന്നു.

മനോരമയ്ക്ക്‌ മാതൃഭൂമി പോലെ ശ്രീമാന്‍ ജസ്റ്റിന്‍ ജോസ്ഫിണ്റ്റെ പത്രാധിപത്യത്തില്‍ 'ക്ളാസ്‌ റ്റൈംസും' ശ്രീമാന്‍ ജിമ്മി ജോര്‍ജിണ്റ്റെ പത്രാധിപത്യത്തില്‍ 'ഫണ്‍ റ്റൈംസും' ഞങ്ങളുടെ പത്രത്തിന്‌ എതിരായി ഇ റങ്ങുന്ന കാലം (ആ കഥ പിന്നീടൊരിക്കലാവാം.... !)

ജസ്റ്റിനും ജിമ്മിയുമൊക്കെ വ ന്‍ തോക്കുകളാണ്‌.മലങ്കര കാത്തൊലിക്ക സഭ പുറത്തിറക്കുന്ന കളിക്കുടുക്കകളിലെല്ലാം ഇവരുടെ പേരും ഇ ടവകയും ആദ്യകുര്‍ബാന തീയതിയുമൊക്കെ വച്ച്‌ കുട്ടികഥകളും കടങ്കഥകളും അച്ചടിച്ചു വന്നിരുന്നു. എനിക്കണെങ്കില്‍ കൈമുതലായുള്ളത്‌ പരിമിതമായ വായന മാത്രം!

എന്തായാലും കഥ എഴുതാന്‍ പോയി.സീരിയസായി തന്നെ.

9 സി ഇ പ്പോള്‍ ഒരു സ്റ്റോര്‍ റൂമാണ്‌.എസ്‌.സി.സ്കൂളിണ്റ്റെ അത്ര പ്രായമുള്ള സയന്‍സ്‌ ലാബ്‌ കഴിഞ്ഞ തുലാമഴയത്ത്‌ ഇടിഞ്ഞു വീണപ്പൊള്‍ അവശേഷിഷിച്ച ചില ശാസ്ത്ര സംഗതികള്‍ (ബാക്കിയുള്ളത്‌ ആമ്പിള്ളേര്‍ കൊണ്ടുപോയി!) അവിടെ മനോഹരമായി അടുക്കി സൂക്ഷിച്ചിരിക്കുന്നു.

അസ്തികൂടവും തലയോട്ടിയും പാട്ടപെറുക്കികളുടെ ത്രാസും വക്ക്‌ പൊട്ടിയ ചില ടെസ്റ്റ്‌ റ്റ്യുബുകളുമൊക്കെ ഭാവിയുടേ കഥാകാരന്‍മാരെ നോക്കി പൊട്ടിച്ചിരിക്കുന്നു.

തലയൊട്ടിയെ ഫേസ്‌ ചെയ്ത്‌ ഞാനും റസലും ഇരുന്നു.വെള്ളിയാഴ്ച്‌ ദിവസം ഇട്ടിയപ്പറ ചന്തയിലെ ആള്‍ക്കൂട്ടമുണ്ട്‌ കഥയെഴുതാന്‍.ജോഗ്രഫി,ഹിന്ദി,ഹിസ്റ്ററി ആണ്റ്റ്‌ സിവിക്സ്‌ എന്നീ ക്ളാസുകളില്‍ നിന്നും തടിതപ്പാന്‍ വന്നതാണ്‌ ഭൂരിപക്ഷവും.

വാക്കുകല്‍ കൊണ്ടമ്മാനമാടുന്ന പ്രസംഗസീനിയര്‍മാര്‍,100 വാക്കില്‍ ഉപന്യസിക്കേണ്ട ഉത്തരത്തിന്‌ 473 വാക്ക്‌ എഴുതിക്കൂട്ടിയ മറ്റൊരു താരം തുടങ്ങിയവരെല്ലാമുണ്ട്‌.

പ്രതീക്ഷ്യ്ക്ക്‌ പത്തനംതിട്ട ജില്ലയില്‍ പോലും വകയില്ലല്ലോ എന്നു വിഷാദിക്കുമ്പൊള്‍ കഥാനായകന്‍ എബ്രഹാം കുര്യന്‍ സാര്‍ എസ്‌.സി.സ്കൂളിണ്റ്റെ സീല്‍ പതിച്ച എക്സാമിനേഷന്‍ പേപ്പര്‍ വിതരണം ആരംഭിച്ചു.

സബ്ജക്റ്റ്‌ അനൌണ്‍സ്മെണ്റ്റും കഴിഞ്ഞു: "മിഥ്യയായ സത്യം"!

ഞെട്ടി എന്നൊക്കെ പറഞ്ഞാല്‍ പോരാ..ഒരു കാര്‍ഡിയാക്ക്‌ അറസ്റ്റ്‌ എന്നു തന്നെ പറയണം.

എന്തൊരു വിഷയമാണിത്‌...ഈ വിഷയം സജസ്റ്റ്‌ ചെയ്തത്‌ ഏത്‌ സാഹിത്യാഭിരുചിയില്ലാത്ത അധ്യാപകശ്രേഷ്ഠനാണാവൊ .....എല്ലാവറ്‍ക്കും സ്റ്റാര്‍ട്ടിംഗ്‌ പ്രോബ്ളം.

സെണ്റ്റിമണ്റ്റ്‌ കുറെ ഇറക്കിയാലോ?കഥാനായികയ്ക്ക്‌ എന്ത്‌ പേരിടണം...കഥ നടക്കുന്നത്‌ നമ്മുടെ സ്വന്തം 105 റബര്‍ തോട്ടത്തിലോ ജമ്മു കാഷ്മീരിലെ മഞ്ഞു മൂടിക്കിടക്കുന്ന ഗിരികളിലോ.....എണ്റ്റെ ചിന്തകള്‍ കാട്‌ കയരിയപ്പൊഴേക്കും റസല്‍ കാക്ക മൂന്നമത്തെ പേപ്പറ്‍ വാങ്ങിക്കഴിഞ്ഞിരുന്നു.

"എന്നതാടാ നീ എഴുതി കൂട്ടുന്നത്‌?" ഞാന്‍ പതിയെ ചോദിച്ചു.

"അളിയാ,ബാലഭൂമിയില്‍ വന്ന ഒരു കിടിലന്‍ കഥയുണ്ട്‌....ഞാനതൊരു സെറ്റപ്പിലെത്തിച്ചു".

മുക്കാല്‍ മണിക്കൂറ്‍ പിന്നിട്ടിരിക്കുന്നു.ഒരു ത്രെഡ്‌ രൂപപ്പെട്ട്‌ വരുന്നുണ്ട്‌.

'മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍' - ഒരേ സമയം പല വക്തികളായി പെരുമാറുന്ന ഒരു രോഗാവസ്ഥയാണത്‌(രാവിലെ ജോര്‍ജുകുട്ടി,വൈകിട്ട്‌ കൃഷ്ണന്‍ കുട്ടി ).തലച്ചോറ്‍ സംബന്ധമായ ഒരു അസുഖമാണെന്നു തോന്നുന്നു.

മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍: ഞാനൊരു അലക്കങ്ങലക്കി.അസുഖം ബാധിച്ച ഒരു വല്യമ്മയുടെ കഥ അല്‍പം സെണ്റ്റിയും ത്രില്ലുമ്മൊക്കെ ചേറ്‍ത്തെഴുതി പേനയുടെ ക്യാപ്പടച്ചപ്പോള്‍ എനിക്കെന്നൊടു തന്നെ ഒരു ബഹുമാനം തോന്നിപ്പോയി.

കഥരചനയുടെ റിസള്‍റ്റ്‌ പ്രഖ്യാപിക്കുന്ന ദിവസം.എനിക്ക്‌ തീരെ പ്രതീക്ഷയ്ക്ക്‌ വകയില്ലാ.പ്രസംഗവീരന്‍മാരും ഉപന്ന്യാസക്കാരിയും കളിക്കുടുക്കസാഹിത്യകാരന്‍മാരുമൊക്കെ തകറ്‍ക്കുന്ന കഥാലോകത്തില്‍ ഞാനൊരു എട്ടുകാലി മമ്മൂഞ്ഞ്‌ പോലുമല്ല.

ഒന്നാം സ്ഥനം കിട്ടിയാല്‍ കടക്കെണ്ട കടമ്പകള്‍ ഷൈല റ്റീച്ചര്‍ എന്നോട്‌ പറഞ്ഞിരുന്നു-ആദ്യം സബ്‌ ജില്ല,പിന്നെ ജില്ല,സംസ്ഥാനം.....

ഇല്ല,തീരെ താല്‍പര്യമില്ല.ഇ തിലും ഭേദം മിസിപിപ്പി നദിയും കിളിമഞ്ഞാരോ കൊടുമുടിയുമൊക്കെ തന്നെ.

സ്കൂള്‍ യുവജനൊത്സവത്തിണ്റ്റെ രണ്ടാമത്തെ ദിവസം സൈമണ്‍ സാര്‍ ഫലപ്രഖ്യാപനം നടത്തുകയാണ്‌.
ഭരതനാട്യം ഫ സ്റ്റ്‌: സുജിത്‌ സൈമണ്‍ (സാറിണ്റ്റെ മകനാണ്‌!)
സെക്കണ്റ്റ്‌ : അര്‍ച്ചന നായറ്‍ (പേര്‌ സാങ്കല്‍പ്പികം)
തേറ്‍ഡ്‌ : ഇ ല്ലാ....

മലയാളം കഥാരചനാ: ഒരു നിമിഷം സാറൊന്നു നിറ്‍ത്തി.

എനിക്ക്‌ ആദ്യമായി ഒരു ചങ്കിടിപ്പ്‌.
സാര്‍ തുടറ്‍ന്നു:
മലയാളം കഥരചനാ ഫ സ്റ്റ്‌ : റ്റെറ്‍ട്ടിയസ്‌ കോശി തോമസ്‌. സെക്കണ്റ്റ്‌:

ബാക്കിയൊന്നും ഞാന്‍ കേട്ടില്ലാ.

പ്രസംഗവീരന്‍മാരും,ഉപന്യാസക്കാരിയും കടങ്കഥകാരുമെല്ലാം എണ്റ്റെ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോറ്‍ഡറിന്‌ മുന്‍പില്‍ തോറ്റ്‌ തുന്നം പാടിയിരിക്കുന്നു.എനിക്കിതാ മലയാളം കഥാരചന ഫസ്റ്റ്‌ പ്രൈസ്‌!.

എസ്‌.സി .ഹൈ സ്കൂളിലും ഹയറ്‍ സെക്കന്‍ഡറിയിലുമായി ഞാന്‍ പഠിച്ച 5വര്‍ഷവും മലയാളം കഥാരചനയ്ക്ക്‌ ഒന്നാം സ്ഥാനം കിട്ടിവാനുള്ള ഭാഗ്യമോ നിറ്‍ഭാഗ്യമൊ സര്‍വശക്തന്‍ എനിക്ക്‌ തന്നു.

ഒരു കഥാകാരന്‍ എന്ന നിലയിലേക്ക്‌ വളരുവാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും ഞാനും പോയി നിരവധി സബ്‌ ജില്ലാ,ജില്ലാ ,സംസ്ഥാന യുവജനൊത്സവങ്ങളില്‍...

അവസാനമായി പോയത്‌ മലപ്പുറത്തെ തിരൂരില്‍,മലയാള ഭാഷയുടെ പിതാവായ എഴുത്തച്‌ചണ്റ്റെ നാട്ടില്‍.( അക്കഥ ആംഗലേയത്തിലായിരുന്നു.ഹയറ്‍ സെക്കണ്ടറിക്ക്‌ പഠിക്കുമ്പൊള്‍).

പിന്നീട്‌ ഒരു നീണ്ട ഇടവേള.കഥകളുടെ ലോകത്തേക്കിനി മടക്കയാത്ര വേണ്ട എന്ന് തീരുമാനിച്ചുറപ്പിച്ചതാണ്‌.കാലത്തിണ്റ്റെ കുത്തൊഴുക്കില്‍ പറയാന്‍ ബാക്കി വച്ച കഥകള്‍ നിറഞ്ഞ മനസിലേക്ക്‌ റോബൊട്ടിക്സും പ്രോഗ്രാമിങ്ങും കടന്നു കൂടിയപ്പോഴും അനുഭവങ്ങളില്‍ സമ്പന്നനായപ്പൊഴും ഞാന്‍ സ്നേഹിച്ച മലയാളത്തെ ഒന്നു മനപ്പൂര്‍വം മറന്നു.


സമയം കിട്ടും പോലെ കഥകള്‍ ഇവിടെ പ്രതീക്ഷിക്കാം.....


(കഥ തുടരും... )

Friday, May 2, 2008

മഹാതിര്‍ മുഹമ്മദും ബ്ളോഗറായി.....


മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദും ബ്ളോഗ്‌ തുറന്നു.82കാരനായ മഹാതിര്‍ ഇക്കഴിഞ്ഞ മെയ്‌ ദിനത്തിലാണ്‌ തന്‍റ്റെ ആദ്യ ബ്ളോഗ്‌ പ്രസിദ്‌ധീകരിച്ചത്‌.നീണ്ട 22വര്‍ഷം പ്രധാനമന്ത്രിയയിരുന്ന മഹാതിര്‍,1997 ഏഷ്യന്‍ സാമ്പത്തീക തകര്‍ച്ചയില്‍ നിന്നും മലേഷ്യയെ കരകയറ്റുന്നതില്‍ വഹിച്ച പങ്ക്‌ മൂലം ലോകപ്രശസ്തനായി .

ഇപ്പോള്‍ മലേഷ്യയില്‍ ബ്ളോഗര്‍മാര്‍ ഒരു ശക്തിയായി മാറിക്കഴിഞ്ഞു.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ചില ബ്ളോഗര്‍മാര്‍ വിജയിച്ച്‌ പാര്‍ലമെണ്റ്റില്‍ എത്തിയതും,മുന്‍ സര്‍ക്കാരിനെതിരെ പടവാളുമായി നിരവധി ബ്ളോഗര്‍മാര്‍ ഇറങ്ങിയതും മഹാതിര്‍ തീര്‍ച്ചയായും മനസിലാക്കിയിരിക്കും.ബ്ളോഗുകളുടെ ശക്തി മലേഷ്യ മനസിലാക്കി എന്നു വേണം കരുതാന്‍. Che Det എ ന്ന തൂലികാനാമമാണ്‌ മഹാതിര്‍ ബ്ളോഗില്‍ ഉപയോഗിച്ചിരിക്കുന്നത്‌.
സന്ദര്‍ശിക്കാന്‍: www.chedet.com

ഇന്ദിരാ പോയിന്‍റ്റ്‌:
ശ്രീമാന്‍ മഹാതിറിണ്റ്റെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ മലബാറിലെ ഒരു മുസ്ളിം തറവാട്ടില്‍ ചെന്നു നില്‍ക്കും.പിതാവ്‌ ഒരു കുടിയേറ്റ മലബാറി.പക്ഷെ താന്‍ ഒരു കാലം വരെ മലയാളി ബന്ധം പുറത്ത്‌ വിട്ടില്ല.മലേഷ്യയിലെ മലയ്‌ മുസ്ളിം സമൂഹത്തിണ്റ്റെ സമുന്നതനായ നേതാവിന്‌ ഒരിക്കലും അതിന്‌ കഴിഞ്ഞില്ല.ഒരു പക്ഷെ മലയാളി ബന്ധം പുറത്തായിരുന്നെങ്കില്‍ മലേഷ്യക്ക്‌ ശക്തനായ ഒരു പ്രധാനമന്ത്രിയെ നഷ്ടമായേനെ. താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തണ്റ്റെ ഔദ്യോഗിക വസതിയിലേക്ക്‌ കയറി ചെന്ന ഒരു മലയാളി പത്രപ്രവര്‍ത്തകന്‍,അകത്ത്‌ നിന്നും നല്ല മലബാറി മലയാളം കേട്ട്‌ ഞെട്ടിയത്‌ മനോരമയില്‍ മുന്‍പ്‌ തോമസ്‌ ജേക്കബ്‌ എഴുതിയത്‌ ഓര്‍മ വരുന്നു!

Thursday, May 1, 2008

മെട്രൊ റെയില്‍ സിസ്റ്റം കൊച്ചിയില്‍.....

കൊച്ചിയില്‍ കൊച്ചി മെട്രൊ റെയിലിന്‌ കേന്ദ്ര അനുമതി ലഭിച്ചത്‌ മനോരമയില്‍ കണ്ടു.സന്തോഷം,2010 ല്‍ പ്രവര്‍ത്തനം ആരംഭിക്കമെന്നു പ്രതീക്ഷിക്കുന്ന 25 കിലോ മീറ്റര്‍ ലൈറ്റ്‌ റയില്‍ സിസ്റ്റം ഒരു പരിധി വരെ കൊച്ചിക്ക്‌ അനുഗ്രഹമാകും.2010 ല്‍ പദ്‌ധതി പ്രാവര്‍ത്തികമാകുമോ എന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നു. എങ്കിലും കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തത വന്നതോടെ കേരളത്തിലും മെട്രൊ റെയില്‍ എത്തുമെന്നുറപ്പിക്കാം.

എങ്ങനെയിരിക്കും ലൈറ്റ്‌ റെയില്‍ സിസ്റ്റം?
കൊച്ചിയില്‍ എത്തുന്നത്‌ ലൈറ്റ്‌ റയില്‍ സിസ്റ്റം ആണ്‌.സാധാരണ ലൈറ്റ്‌ റെയില്‍ സിസ്റ്റം രണ്ടോ മൂന്നോ ക്യാബിനുകളുള്ള ചെറിയ ട്രയിനുകള്‍ ആണ്‌.


മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ലൈറ്റ്‌ റെയില്‍ ക്യാബിനുകള്‍

കൊച്ചിയില്‍ ഒരു പക്ഷെ ട്രയിനുകള്‍ ഓടുന്നത്‌ ഉയറ്‍ന്ന്‌ നില്‍ക്കുന്ന കൊണ്‍ക്രീറ്റ്‌ തൂണുകളില്‍ ഉറപ്പിച്ച റെയില്‍ പാളങ്ങളില്‍ ആയിരിക്കും.



അതായത്‌ സ്റ്റേഷനുകള്‍ ഭൂമി നിരപ്പില്‍ നിന്നും മുകളില്‍ ആയിരിക്കും!

സിംഗപ്പൂരിലെ ഒരു ലൈറ്റ്‌ റെയില്‍ ട്രാന്‍സിറ്റ്‌ (LRT) സ്റ്റേഷന്‍.

ലൈറ്റ്‌ റെയില്‍ ട്രാന്‍സ്‌ പോര്‍ട്ട്‌ സിസ്റ്റത്തില്‍ റ്റിക്കറ്റ്‌ ചെക്കര്‍ മാരില്ല. ട്രയിനില്‍ കയറണമങ്കില്‍ "കാര്‍ഡ്‌" വാങ്ങണം!മൊബൈല്‍ ഫോണ്‍ പ്രീ പൈഡ്‌ കാര്‍ഡ്‌ പോലെ പണം മൂല്യമുള്ള ട്രാന്‍സ്‌ പോര്‍ട്ട്‌ കാര്‍ഡുകളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.ഓരൊ സ്റ്റേഷന്‍ കവാടത്തിലും "കാര്‍ഡ്‌ റീഡര്‍" ഉണ്ട്‌. സ്റ്റേഷനില്‍ പ്രവേശിക്കനമെങ്കില്‍ കാര്‍ഡ്‌ ,കാര്‍ഡ്‌ റീഡറില്‍ "സ്കാന്‍" ചെയ്യണം. മൂല്യമുള്ള കാര്‍ഡാണെങ്കില്‍ സ്റ്റേഷന്‍ വാതില്‍ തുറക്കും!പിന്നെ സ്റ്റേഷനുള്ളില്‍ കടന്ന്‌ ഇ ഷ്ടമുള്ള ട്രയിന്‍ പിടിക്കുക; ഇഷ്ടമുള്ള സ്റ്റേഷനില്‍ ഇ റങ്ങുക. സ്റ്റേഷന്‌ പുറത്ത്‌ കടക്കണമെങ്കില്‍ "കാര്‍ഡ്‌" വീണ്ടും "സ്കാന്‍" ചെയ്യുക.അപ്പോള്‍ യാത്രകൂലി കാര്‍ഡ്‌ മൂല്യത്തില്‍ നിന്നും റെയില്‍ കമ്പനി കുറയ്ക്കും.കാര്‍ഡ്‌ അതിണ്റ്റെ മൂല്യം അനുസരിച്ച്‌ പല യാത്രകള്‍ക്ക്‌ ഉപയോഗിക്കാം. കാര്‍ഡ്‌ കൂടാതെ ഒരു യാത്രയ്ക്ക്‌ ഉപയോഗിക്കവുന്ന Single Journey Ticket ലഭ്യമായിരിക്കും.

ഡല്‍ഹി മെട്രോ റെയില്‍ ട്രാവല്‍ കാര്‍ഡ്‌ (ആറ്‍. എഫ്‌.ഐ.ഡി. ടെക്നൊളജി യാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌)

അപ്പോള്‍ ശുഭയാത്ര! പിന്നെ ദയവായി ക്യൂ പാലിക്കുക!

ലാലൂ യാദവ്‌ & ഫ്രൂട്ട്‌ ട്രീ.... !

ഇന്ത്യന്‍ റെയില്‍വെ മിനിസ്റ്റര്‍ പ്രസംഗം പരിഭാഷപ്പെടുത്തുന്നു





റെയില്‍വെ ബജറ്റ്‌ അവതരണം: ശ്രീമാന്‍ ലാലൂ പ്രസാദ്‌ യാദവ്‌.
പിന്നണിയില്‍ : ശ്രീമാന്‍ ഇ അഹമദ്‌,ശ്രീമാന്‍ മുരശൊലി മാരന്‍.

പറയുമ്പൊള്‍ എല്ലാം പറയണമെല്ലോ......
ഇന്ത്യന്‍ റെയില്‍വെ ലാഭത്തിലാക്കാന്‍ ലാലുവിന്‌ കഴിഞ്ഞത്രെ! മാത്രമല്ല ഹാര്‍വാര്‍ഡ്‌ യൂണിവെഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ റെയില്‍വെ യില്‍ ഇന്‍റ്റെണ്‍ഷിപ്പും വാഗ്ദാനം ചെയ്തിരിക്കുന്നു മാന്യന്‍!